മരണത്തിന്റെ
മണമുള്ള നഗരത്തിലൂടെ
സ്വർഗ്ഗചിത്രം തുന്നിയ
മേൽവസ്ത്രമണിഞ്ഞ ബാലൻ
വിഭ്രമത്തോടെ നടക്കുന്നു.
സുരക്ഷയുടെ തോക്ക്
ആശ്രയത്തിനുകേഴുന്ന നെഞ്ചിൽ
വെടിയുതിർക്കുന്നു.
രാജ്യാതിർത്തിയിൽ വെച്ച്
കുട്ടിയെ പിടികൂടുന്നു..
സുരക്ഷയുടെ തടവറയിൽ,
ഭീകരനെന്ന് ചുട്ടികുത്തുന്നു.
നീലിച്ച മുലകളുള്ള
ഒരമ്മ മാറുതടവി
എന്റെമോനേ, എന്ന്
നിലവിളിക്കുന്ന അശരീരി
താഴ്വരയിൽ മുഴങ്ങുമ്പോൾ
കാവല്ക്കാരൻ വെടിയുണ്ടകൾകൊണ്ട്
നിലവിളിയെ ചിതറിക്കുന്നു,
നിലവിളി ചുവന്നപൂക്കളായി
മണ്ണിൽ വിടർന്നുനില്ക്കുന്നു..
ചെകുത്താന്റെ കോട്ടയിൽ
ഭ്രാന്ത് ആർത്തട്ടഹസിക്കുന്നത് കണ്ട്
ദൈവമേ നീ എവിടെപ്പോയൊളിച്ചു
എന്നൊരു കിഴവൻ കണ്ണുയർത്തുന്നു.!!
സൈഫുദ്ദീൻ തൈക്കണ്ടിയുടെ “എടാറ”യിൽനിന്ന്
മണമുള്ള നഗരത്തിലൂടെ
സ്വർഗ്ഗചിത്രം തുന്നിയ
മേൽവസ്ത്രമണിഞ്ഞ ബാലൻ
വിഭ്രമത്തോടെ നടക്കുന്നു.
സുരക്ഷയുടെ തോക്ക്
ആശ്രയത്തിനുകേഴുന്ന നെഞ്ചിൽ
വെടിയുതിർക്കുന്നു.
രാജ്യാതിർത്തിയിൽ വെച്ച്
കുട്ടിയെ പിടികൂടുന്നു..
സുരക്ഷയുടെ തടവറയിൽ,
ഭീകരനെന്ന് ചുട്ടികുത്തുന്നു.
നീലിച്ച മുലകളുള്ള
ഒരമ്മ മാറുതടവി
എന്റെമോനേ, എന്ന്
നിലവിളിക്കുന്ന അശരീരി
താഴ്വരയിൽ മുഴങ്ങുമ്പോൾ
കാവല്ക്കാരൻ വെടിയുണ്ടകൾകൊണ്ട്
നിലവിളിയെ ചിതറിക്കുന്നു,
നിലവിളി ചുവന്നപൂക്കളായി
മണ്ണിൽ വിടർന്നുനില്ക്കുന്നു..
ചെകുത്താന്റെ കോട്ടയിൽ
ഭ്രാന്ത് ആർത്തട്ടഹസിക്കുന്നത് കണ്ട്
ദൈവമേ നീ എവിടെപ്പോയൊളിച്ചു
എന്നൊരു കിഴവൻ കണ്ണുയർത്തുന്നു.!!
സൈഫുദ്ദീൻ തൈക്കണ്ടിയുടെ “എടാറ”യിൽനിന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ